ജനനായകന് എന്ത് പറ്റി.. ?
വിജയ് നായകനായ ജനനായകൻ സിനിമയ്ക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടിക്കെതിരെ KVN പ്രൊഡക്ഷൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന വിഷയം, ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കുമെന്ന് സുപ്രീംകോടതി.
വിജയ് അഭിനയിക്കുന്ന ജനനായകൻ എന്ന സിനിമതന്നെയാണ് കുറച്ചു ദിവസമായി ചർച്ച ചെയ്യുന്ന വിഷയം.. ഏറ്റവുമൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രി
സ്റ്റാലിനും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ് ചിത്രത്തിന് പിന്തുണ
പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്..
വിജയ് യുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ഈ ജനനായകൻ എന്ന
സിനിമ വിജയ് യുടെ അവസാനത്തെ സിനിമ
ആയിരിക്കുമോ എന്നതും ചർച്ചയിലെ ഒരു പ്രധാന വിഷയമാണ്.. തമിഴ്നാട് രാഷ്ട്രീയവും സിനിമയും ഒരമ്മ
ഇരട്ടപറ്റ മക്കൾ ആയതിനാൽ ഇവിടെ ഒന്നും നമുക്ക് പ്രവചിക്കാൻ ആവില്ല തമിഴ്നാട്ടിൽ
സിനിമയെന്നാൽ രാഷ്ട്രീയവും രാഷ്ട്രീയമെന്നാൽ സിനിമയുമാണ് അതുകൊണ്ടുതന്നെ ഈ
വിജയിച്ചത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ പലതരത്തിലുള്ള വിവാദങ്ങളും
അതിനുമുകളിലുള്ള ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു ഇന്നും അവസാനിക്കാത്ത ജനനായക
വിവാദങ്ങളും വിശേഷങ്ങളും ഇന്നും തുടരുകയാണ്..
ഈ കഴിഞ്ഞ ജനുവരി 9
പൊങ്കൽ റിലീസ് ആയി എത്തിക്കാൻ ശ്രമിച്ച ജനനായകൻ
സെൻസർ ബോർഡിൻറെ നിയമങ്ങൾക്കും കോടതി ഇടപെടലുകൾക്കും ഇടയിൽ കുരുങ്ങി കിടക്കുകയാണ്.
ആരംഭം മുതൽ വിവാദങ്ങളിൽ കുടുങ്ങിയ സിനിമ ഒരു തെലുങ്ക് സിനിമയുടെ റീമേക്ക്
ആണെന്ന ചർച്ചകളിലൂടെയാണ് ആദ്യം കളം നിറഞ്ഞത്..
എന്തുകൊണ്ട് വിജയ് ഒരു റെമേക്ക് സിനിമയ്ക്ക് തല വെച്ചു എന്ന ചോദ്യം
തുടക്കം മുതൽ ഉണ്ട്.. അതും തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന ഒരു സിനിമയ്ക്ക്.. ഇങ്ങനെ ഒരു റീമേക്ക് കഥയ്ക്ക് നിന്നുകൊടുത്തു
എന്നതാണ് ആദ്യത്തെ ചർച്ചയും വിവാദവും.. എന്നാൽ
ഈ വിവാദത്തോട്
സിനിമാനിർമ്മാതാക്കൾ പ്രതികരിക്കാതിരിക്കുകയും അത് അവഗണിക്കുകയും ചെയ്തതോടെ
അത്തരമൊരു ആരോപണം താനേ കെട്ടടങ്ങി..
രാഷ്ട്രീയത്തിലെക്ക്
ഇറങ്ങിയ വിജയ് സ്വാഭാവികമായും അവസാന ചിത്രത്തിന് പ്രധാനമായും തിരഞ്ഞെടുക്കുക ഒരു
രാഷ്ട്രീയ വിഷയം തന്നെയായിരിക്കും എന്ന് കരുതിയവരെ അമ്പരപ്പിച്ചു കൊണ്ടാണ് ജനനായകൻ എന്ന
സിനിമയുടെ പ്രഖ്യാപനം വന്നത്.. തെലുങ്കിൽ ബാലകൃഷ്ണ അഭിനയിച്ചു വിജയം കൈവരിച്ച ഭഗവന്ത് കേസരിയുടെ റീമേക്കാണ് ഈ സിനിമ എന്ന്
അതുകൊണ്ടാണ് ചർച്ച വന്നത്..
ഭഗവന്ത് കേസരി എന്ന തെലുങ്ക്
സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുകയും
ഇപ്പോഴും നിലവില് ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സിനിമയാണ് 2023ലാണ് ഈ സിനിമ ഇറങ്ങുന്നത് ഏതാണ്ട് വെറും 65
കോടി രൂപ മുതൽമുടക്കി എന്നാൽ 150 കോടിയിലധികം തിരിച്ചുപിടിച്ച ഒരു സിനിമയാണിത് ബാഹുബലി പടങ്ങളുടെ പൂർവകാല ചരിത്രമുള്ള തെലുങ്ക് സിനിമയെ
സംബന്ധിച്ച് അത് അമ്പരപ്പിക്കുന്ന വിജയം ആണെന്ന് നമുക്ക് പറയാൻ കഴിയില്ല.. എന്നിട്ടും എന്തുകൊണ്ടാണ് വിജയ് ഈ സിനിമയുടെ കഥ
തെരഞ്ഞെടുത്തു എന്നത് കൌതുകമാണ്..
സാധാരണ വിജയുടെ സിനിമകൾ
എല്ലാം ഹീറോ ഓറിയന്റഡ് സിനിമകളാണ് എന്നാൽ ഈ സിനിമയുടെ വിഷയം ഒരു സ്ത്രീ
കേന്ദ്രീകൃത വിഷയമാണ് അതെന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്
എന്നറിയില്ല..
ഈ ഭഗവാൻ കേസരി എന്ന്
പറയുന്ന സിനിമ പലതരത്തിലെത്തിക്കപ്പെട്ട ഒരു സിനിമയാണ് മികച്ച തെലുങ്ക് ഫ്യൂച്ചർ
ഫിലിമിനുള്ള ദേശീയ അവാർഡ് അതിന് കിട്ടിയിട്ടുണ്ട് മികച്ച മൂന്നാമത്തെ
സിനിമയ്ക്കുള്ള തെലുങ്കാന സംസ്ഥാന പുരസ്കാര സിനിമയ്ക്ക് കിട്ടിയിട്ടുണ്ട് ജനനായകൻ
എന്ന പേരിൽ പറക്കുമ്പോൾ കുറേക്കാലമായി ജനതാ പദ്ധതിക്കായുള്ള കഠിനപ്രയത്നത്തിലാണ് സത്യത്തിൽ
എന്താണ് വിജയുടെ ലക്ഷ്യം വിജയുടെ ലക്ഷ്യം പ്രധാനമായും തമിഴ്നാട്ടിലും മുഖ്യമന്ത്രി
പദവിയാണ് എന്നാൽ ആ പദവിയിൽ എത്തുക അത്ര എളുപ്പമല്ല എന്ന് ബോധ്യമുള്ള ആൾ കൂടിയാണ്
അദ്ദേഹം കാരണം ഒരു വശത്ത് അദ്ദേഹത്തിൻറെ ഫാൻസ് അസോസിയേഷൻ മാത്രമാണു നിലവിലുള്ളത്
മറുവശത്തുള്ള ശക്തരായ രാഷ്ട്രീയ പ്രതിയോഗികൾ ആയിട്ടുള്ള ഡിഎംകെ ഉണ്ട് എഐഎഡിഎംകെ
ഉണ്ട്.. ബിജെപി ഉണ്ട് അങ്ങനെ നിരവധി ദ്രാവിഡ രാഷ്ട്രീയ
പാരമ്പര്യത്തോടും ദേശീയ പാർട്ടികളോടും ഒക്കെ ഒരുപോലെയുദ്ധം ചെയ്തു ഒറ്റയ്ക്ക് ജയിച്ചു കയറാം എന്നുള്ളത് നടക്കുന്ന കാര്യമാണോ
എന്നുള്ളത് പ്രാഥമികമായും സംശയിക്കുന്നു..
ഈ ജനുവരി 9ന് റിലീസ് ആകുമെന്ന് തീരുമാനിച്ചിരുന്ന ഈ
സിനിമയുടെ റിലീസിംഗ് തീയതി മാറ്റി വച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ടിക്കറ്റുകൾ റീഫണ്ട്
ചെയ്തു തുടങ്ങിയിട്ടുണ്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ
ടിക്കറ്റ് റെഫണ്ടിങ് ആണ് ഇപ്പോൾ ഈ സിനിമയുടെ പേരിൽ നടക്കുന്നത്..

0 അഭിപ്രായങ്ങള്‍